2007, ജൂൺ 1, വെള്ളിയാഴ്‌ച

പഴഞ്ചൊല്ലുകള്‍

ജീവികളുമായി ബന്ധപ്പെട്ടവ
അണ്ണാന്‍ കുഞ്ഞും തന്നാലയത്
കാക്ക കുളിച്ചാല്‍ കൊക്കാകുമോ
ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്
അരിയെറിഞ്ഞാല്‍ ആയിരം കാക്ക
കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്
പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
പൂച്ചയ്ക്കാര് മണികെട്ടും
ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ
ആളുകൂടിയാള്‍ പാമ്പ് ചാവില്ല
പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത്
ആന വായില്‍ അമ്പഴങ്ങ
ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ കാര്യമില്ല
നിത്യഭ്യാസി ആനയെ എടുക്കും
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേ`ട പോല ഫലിയ്‌ക്കുന്നില്ല.
വേട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?
സ്ത്രീ-പഴഞ്ചൊല്ലുകളില്‍
പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല
മകം പിറന്ന മങ്ക
പെണ്‍ചിത്തിര പൊന്‍ചിത്തിര
പെണ്‍കാര്യം വന്‍കാര്യം
പെണ്ണിനു പെണ്‍ തന്നെ സ്ത്രീധനം
പെറ്റവള്‍ക്കറിയാം പിള്ളവരുത്തം
അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട്
അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല
നാരീശാപം ഇളക്കിക്കൂട
അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
പെണ്‍പിറന്ന വീടു പോലെ
ഇല്ലത്തു പെണ്‍പെറ്റപോലെ
മുടിയാന്‍കാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു
പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി
പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്‌
അമ്മായി ഉടച്ചത്‌ മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത്‌ പൊന്‍ച്ചട്ടി
അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
പെണ്‍ബുദ്ധി പിന്‍ബുദ്ധി
സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായര്‍ക്ക്‌ കൊഞ്ച്‌ പക്ഷം
പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല
നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
അമ്മയും മകളും പെണ്ണു തന്നെ
നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും
അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന
വേലക്കള്ളിക്കു പിള്ളസാക്ഷി
പുത്തനച്ചി പുരപ്പുറം തൂക്കും
അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കില്ലുക്കാന്‍ മോഹം
അടുക്കളപ്പെണ്ണിനു അഴകു വേണമോ?
അടുക്കള പിണക്കം അടക്കി വയ്ക്കണം
ഓണച്ചൊല്ലുകള്‍
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?
ഓണത്തേക്കാള്‍ വലിയ വാവില്ല
അത്തം പത്തോണം
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
കാണം വിറ്റും ഓണമുണ്ണണം
ഉള്ളതുകൊണ്ടു ഓണം പോലെ
ഓണം കേറാമൂല
തിരുവോണം തിരുതകൃതി
ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം
തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
ഓണം വരാനൊരു മൂലം വേണം
ഉറുമ്പു ഓണം കരുതും പോലെ
അത്തം വെളുത്താല്‍ ഓണം കറുക്കും
ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
ഓണം പോലെയാണോ തിരുവാതിര?
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
ഓണം മുഴക്കോലുപോലെ
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
കൃഷിയും പഴഞ്ചൊല്ലും
മുളയിലേ നുള്ളണമെന്നല്ലേ
വിളയുന്ന വിത്തു മുളയിലറിയാം
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
വിത്തുഗുണം പത്തുഗുണം
മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
മുളയിലറിയാം വിള
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
കണ്ടം വിറ്റു കാളയെ വാങ്ങുമോ
വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
വളമേറിയാല്‍ കൂമ്പടയ്ക്കും
വിത്തുള്ളടത്തു പേരു
പതിരില്ലാത്ത കതിരില്ല
വയലു വറ്റി കക്ക വാരാനിരുന്നാലോ
വിത്താഴം ചെന്നാല്‍ പത്തായം നിറയും
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
കാറ്റുള്ളപ്പോള്‍ തൂറ്റണം
നട്ടാലേ നേട്ടമുള്ളൂ
കാലം നോക്കി കൃഷി
മണ്ണറിഞ്ഞു വിത്തു്‌
വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
മുന്‍വിള പൊന്‍വിള
വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌
വര്‍ഷം പോലെ കൃഷി
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
ആഴത്തില്‍ ഉഴുതു അകലെ നടണം
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
നവര വിതച്ചാല്‍ തുവര കായ്ക്കുമോ
പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
വിതച്ചതു കൊയ്യും
വിത്തിനൊത്ത വിള
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
മുള്ളു നട്ടവന്‍ സൂക്ഷിക്കണം
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
മുറ്റത്തേ മുല്ലയ്‌ക്കു മണമില്ല
കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
മറ്റ് പഴഞ്ചൊല്ലുകള്‍
പഴഞ്ചൊല്ലില്‍ പതിരില്ല.
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.
അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്.
അരമന രഹസ്യം അങ്ങാടി പാട്ട്.
ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്.
അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ
ആടറിയുമോ അങ്ങാടിവാണിഭം
ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം
ഒരുമ ഉണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം.
പയ്യെ തിന്നാല്‍ പനയും തിന്നാം
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്.
ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും
ഐക്യമതം മഹാബലം.
ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി
കരയുന്ന കുഞ്ഞിനേ പാലുള്ളൂ.
കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ
കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം
കറിയുടെ സ്വാദു്‌ തവിയറിയില്ല
കൊല്ലം കണ്ടവനില്ലം വേണ്ടാ.
കൊച്ചി കണ്ടവനച്ചി വേണ്ടാ.
കാണം വിറ്റും ഓണം ഉണ്ണണം.
കാറ്റുള്ളപ്പോള്‍ തൂറ്റണം.
എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം
കുന്തം പോയാല്‍ കുടത്തിലും തപ്പണം.
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും.
ചക്കിക്കൊത്ത ചങ്കരന്‍.
ചട്ടുവമറിയുമോ കറിയുടെ രസം.
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ.
ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
ചൊട്ടയിലെ ശീലം ചുടല വരെ.
താന്‍ പാതി ദൈവം പാതി.
തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?
താഴ്ന്ന നിലത്തേ നീരോടൂ.
തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക.
തീയില്ലാതെ പുകയില്ല.
തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ.
തേടിയ വള്ളി കാലില്‍ ചുറ്റി.
നിറകുടം തുളുമ്പില്ല.
പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട.
പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട.
പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല.
പുകഞ്ഞ കൊള്ളി പുറത്ത്.
പുര കത്തുമ്പോള്‍ വാഴവെട്ടുക.
പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം.
മണ്‍വെട്ടി തണുപ്പറിയുമോ
മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
മിന്നുന്നതെല്ലാം പൊന്നല്ല.
മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം.
വല്ലഭനു പുല്ലും വില്ല്.
വാദി പ്രതി ആയി.
ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം
കാണം വിറ്റും ഓണം കൊള്ളണം
കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
ശത്രുവിന്റെ ശത്രു മിത്രം.
അകത്ത് കത്തിയും പുറത്ത് പത്തിയും.
അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല.
അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം.
അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.
അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?
അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം.
അടിമേലടിച്ചാല്‍ അമ്മിയും പൊടിയും.
അടിതെറ്റിയാല്‍ ആനയും വീഴും
അരുമയറ്റ വീട്ടില്‍ എരുമയും കുടിയിരിക്കുകയില്ല.
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം
അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍
അരചനില്ലാ നാട് നരകം.
മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ വീണു.
കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം.
നിറകുടം തുളുമ്പാറില്ല.
നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
മുറിവൈദ്യം ആപത്ത്
സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം.
പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ.
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ
ഉറക്കത്തിനു പായ് വേണ്ട
കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
വിശപ്പിനു രുചിയില്ല
കുളിപ്പിച്ചാലും പന്നി ചേറ്റില്‍
അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ
നായുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ
പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം
ജാത്യാലുള്ളതു തൂത്താല്‍ പോകുമോ
തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും
കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ
ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ
പിത്തള മിനുക്കിയാല്‍ പൊന്നാവില്ല
കഴുതയ്ക്കു ജീനി കെട്ടിയാല്‍ കുതിര ആവില്ല
അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല
അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല
പലതുള്ളിപ്പെരുവെള്ളം
അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും
കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്‌
ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ
പല തോടു ആറായിപ്പെരുകും
മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം
പയ്യെത്തിന്നാല്‍ പനയും തിന്നാം
വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും
പാദം പാദം വച്ചാല്‍ കാതം കാതം പോകാം
കോഴിയ്ക്കുണ്ടോ നെല്ലും പതിരും?
നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും
കുശവനും പൂണൂലുണ്ട്
ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും
ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?
ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ
മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിയ്‌ക്കയും മുമ്പേ കയ്‌ക്കും പിന്നെ മധൂരിയ്‌ക്കും
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌
അരിയെത്ര ? പയറഞ്ഞാഴി
ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം